
വടക്കൻ പാട്ടിലെ ആരോമുണ്ണിയേയോ മഹാഭാരതത്തിലെ അർജുനനെയോ ഓർമിപ്പിക്കുന്ന ഒരു ഉജ്ജ്വല കഥാപാത്രമാണ് യവനപുരാണത്തിലെ തെസ്യൂസ്. ഉത്കണ്ഠാപൂർണമായ നിമിഷങ്ങൾ കൊണ്ട് ത്രസിക്കുന്ന ഒരു കഥ പെരുമ്പടവത്തിന്റെ മാന്ത്രികഭംഗിയുള്ള ആഖ്യാനശൈലിയിൽ.

കാക്കയേപ്പറ്റിയും അറിയാനുണ്ട്, പഠിക്കാനുണ്ട്. ശാസ്‌ത്രജ്ഞന്മാർ കാക്കകളേപ്പറ്റി നടത്തിയ ഗവേഷണങ്ങൾ അതിരസകരമായ വിവരങ്ങളാണ് പുറത്തുകൊണ്ടുവന്നിരിക്കുന്നത്. കാക്കക്കഥകളോടൊപ്പം ആ രഹസ്യങ്ങളും പ്രൊഫ. എസ്. ശിവദാസ് എഴുതിയ ഈ പുസ്‌തകത്തിൽ വിവരിച്ചിരിക്കുന്നു.

ജന്തുലോകത്തെ ചിരിയും കരച്ചിലും കളിയും കാര്യവും ചാലിച്ചെടുത്ത രസികൻ കുട്ടിക്കഥകളുടെ പെട്ടിയുമായി വരുന്നതാരാ? നമ്മുടെ സിപ്പി മാമൻ തന്നെ! പെട്ടി തുറക്കാൻ റെഡിയായിക്കോളൂ.. വായിച്ചു രസിച്ചോളൂ. കുട്ടികൾക്ക് 16 കഥകളുമായി കൊതിച്ചിക്കോതയുടെ പായസം. ചിത്രീകരണം മധു.

കാലത്തിന്റെ കണ്ണാടിയിൽ ഓരോ മുഖവും ഓരോ കാലഘട്ടത്തിന്റെ ഛായയാണ്. കേരളീയതയുടെ പരിഛേദമാണ് ഈ മുഖങ്ങൾ. ഒരു വ്യാഴവട്ടത്തിനിടെ ശ്രീജിത്ത് കെ വാര്യർ മലയാള മനോരമയിൽ എഴുതിയ 27 വ്യക്തിരേഖകളുടെ സമാഹാരം. തോമസ് ജേക്കബിന്റെ മുഖക്കുറിപ്പ്.

മാജിക്കുകളിലൂടെ കുട്ടികളെ ഗണിതം പഠിപ്പിക്കാനുള്ളതാണ് എം ആർ സി നായരുടെ ഈ പുസ്‌തകം. യഥാർത്ഥ മാജിക്കു പോലെ തന്നെ കാണികളെ അദ്ഭുതങ്ങളുടെ മായാലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്നതാണ് ഈ പുസ്‌തകത്തിലുള്ള 25 ഗണിത മാജിക്കുകളും.

ചിരിയുടെയും ചിന്തയുടെയും ലോകത്തേക്ക് കുഞ്ഞുങ്ങളെ പിച്ച നടത്തിക്കുന്ന 51 കഥകളുടെ സമാഹാരം. കുഞ്ഞുങ്ങൾക്ക് തേൻതുള്ളികൾ പോലെ മധുരിക്കുന്ന ഈ പുസ്‌തകത്തിൽ മനോഹരമായ ചിത്രങ്ങൾ വരച്ചിരിക്കുന്നത് മധു.