കാലപ്പഴക്കം

കാക്കനാടന്റെ ആദ്യകാല കഥകള്‍. 1963-ല്‍ പുറത്തുവന്ന കച്ചവടം എന്ന കഥാസമാഹാരവും പില്‍ക്കാലത്ത് വന്ന യുദ്ധാവസാനം എന്ന പുസ്തകവും ഒന്നിച്ച് വായനക്കാര്‍ക്കുഇ മുന്നില്‍ എത്തുകയാണ് ഈ പുസ്തകത്തിലൂടെ. 15 കഥകളാണ് ഈ സമാഹാരത്തില്‍ ഉള്ളത്.

അപ്പൂപ്പന്‍ താടിയും വളപ്പൊട്ടും

കൊച്ചുകാര്യങ്ങളിലൂടെ വലിയ കാര്യങ്ങള്‍ പഠിപ്പിക്കുന്ന മനോഹരങ്ങളായ ചെറുലേഖനങ്ങള്‍. വാക്കുകള്‍ കൊണ്ട് കളിക്കാനും മനോഹരമാ‍യ രചനകള്‍ നടത്താനും ഈ നുറുങ്ങുപന്യാസങ്ങള്‍ കുട്ടികളെ പരിശീപിപ്പിക്കുന്നു. ഭാഷാപഠനത്തിലും ശാസ്ത്രപഠനത്തിലും ഒരുപോലെ സഹായകരമാ‍ണ് ഈ ബാലസാഹിത്യഗ്രന്ഥം.

കാണാതായ വജ്രമാല

ബാലമനസ്സുകളില്‍ നന്മയുടെ നുറുങ്ങുവെട്ടം വിതറുന്ന അതിസുന്ദരമായ കഥകള്‍. കാണാതായ വജ്രമാലയുടെ കഥയും ചെന്നായ വളര്‍ത്തിയ ഇരട്ടക്കുട്ടികളുടെ കഥയും നാലു ചെവിയുള്ള പൊന്നുതിരുമേനിയുടെ കഥയുമൊക്കെ കുട്ടികളെ അദ്ഭുതങ്ങളുടെ വര്‍ണപ്രപഞ്ചത്തിലേക്ക് കൂട്ടിക്കൊണ്ട് പോകും.

ഒറ്റച്ചിലമ്പ്

ഹൃദയതൃഷ്‌ണകളുമായി ഭക്തിയുടെയും വിശ്വാസത്തിന്റെയും ചുഴിയില്‍ വീണുപോയ ഒരു ആത്മാവിന്റെ ദുരന്തം. പെരുമ്പടവത്തിന്റെ മാന്ത്രികഭംഗിയുള്ള ആഖ്യാനകല അതിനൊരു പുരാവൃത്തത്തിന്റെ ഭംഗിയേകുന്നു. ഭക്തിയും കാമവും കെട്ടുപിണയുന്ന മനുഷ്യമനസ്സിന്റെ നോവല്‍ സ്വരൂപം.

ഇരുട്ടില്‍ പറക്കുന്ന പക്ഷി

വരാനിരിക്കുന്ന ദുരന്തങ്ങളെ എങ്ങനെ തിരിച്ചറിയും? മനുഷ്യന്റെ വഴിയില്‍ വിധി അവനെ കാത്തുനില്‍ക്കുന്നു. ഇരുട്ടില്‍ പറക്കുന്ന പക്ഷിയില്‍, നിര്‍മലയുടെ ജീവിതം കാണുമ്പോള്‍ നമ്മള്‍ ചെന്നെത്തുന്നത് ആ യാഥാര്‍ഥ്യത്തിലേക്കാണ്. പെരുമ്പടവം ശ്രീധരന്റെ ഇരുട്ടില്‍ പറക്കുന്ന പക്ഷി, വെസ്‌പൃക്കാന എന്നീ ലഘുനോവലുകളുടെ സമാഹാരം.

കോഴി

കിളിവാതില്‍ വഴി എത്തി നോക്കിയ അന്തര്‍ജ്ജനങ്ങള്‍ അന്തം വിട്ടു. ഇളംചൂടില്‍ തുളസിയിലകളിലെ മഞ്ഞുനീര്‍ക്കണങ്ങള്‍ ബാഷ്പീകരിക്കപ്പെടുന്ന പ്രഭാതത്തില്‍ കിഴക്കേമുറ്റത്ത് കാലന്റെ നിഴല്‍… കാക്കനാടന്റെ പ്രശസ്തമായ നോവലിന്റെ പുതിയ പതിപ്പ്.